ഒരു കെട്ടുവളളത്തില്‍ കയറ്റാന്‍ പോലും ആളില്ലാത്ത ചിലര്‍ മുന്നണികളുടെ പിന്തുണയോടെ ജയിച്ചുകയറിയാല്‍ പിന്നീട് സുല്‍ത്താനാണ് എന്നാണ് ഭാവം. പത്തനംതിട്ടയില്‍നിന്നുളള എംഎല്‍എ കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയാക്കാത്തതിന്റെ പ്രതികാരത്തില്‍ എന്തെല്ലാം വൃത്തികേടുകളാണ് ചെയ്തുകൂട്ടിയത്
ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയെ പുറത്തുകൊണ്ടുവരണം. ഒരു മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ ആരോപണമായിരുന്നില്ല അത്. ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി തകര്‍ത്ത് അതിലൂടെ യുഡിഎഫിനെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ആ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല
പരാതിക്കാരി ജയിലില്‍ കഴിയുമ്പോഴാണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്തെഴുതുന്നത്. കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. പരാതിക്കാരിയുടെ കത്ത് ഗണേഷ് കുമാര്‍ സഹായിയെ വിട്ട് കൈവശപ്പെടുത്തുകയായിരുന്നു.
ജനറൽ സെക്രട്ടറി ഇടവേള ബാബു ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനാണോ എന്ന് മോഹൻ ലാൽ വ്യക്തമാക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്‍റെ പേര് അനവസരത്തില്‍ ഇടവേള ബാബു വലിച്ചിഴച്ചതിനെ അപലപിക്കാന്‍ എ എം എം എ തയ്യാറാകുമോയെന്നും കത്തില്‍ ചോദിക്കുന്നു.
ബിനീഷ് കൊടിയേരിയുടെ കേസ് പോലെ അല്ല വിജയ് ബാബുവിന്‍റേത്. ബിനീഷ് കൊടിയേരിയെ പുറത്താക്കാൻ തീരുമാനിച്ച യോഗത്തിൽ താനുണ്ടായിരുന്നില്ല. ആരോപണങ്ങളിലേക്ക് ജഗതി ശ്രീകുമാറിനെ വലിച്ചിഴച്ചത് ശരിയായില്ല. കോടതി ജഗതി ശ്രീകുമാറിനെ കുറ്റ വിമുക്തനാക്കിയതാണ്. ഇടവേള ബാബുവിനെ കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ വൈസ് ചെയർമാനായി ഇരുത്തിയത് ഞാനാണ്
2018- ലാണ് ഈ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. അമ്മയുമായി വിനയന് കേസുണ്ടായും അദ്ദേഹം കോമ്പറ്റീഷന്‍ കമ്മീഷനില്‍ പോയി വിജയിച്ചതുമെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇടവേള ബാബുവിന് ഞാന്‍ അയച്ച കത്തില്‍ വിനയനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഈ തെളിവുകള്‍ എല്ലാം എന്‍റെ കയ്യിലുണ്ട്.
എ എം എം എയുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായി ഇരിക്കാന്‍ പാടില്ല. അങ്ങനെയാണെങ്കിൽ എന്നെ ഇത്രയും വിമർശിച്ച ഗണേഷ് കുമാർ ടിവി ആർട്ടിസ്റ്റ് അസോസിയേഷന്‍റെ ആയുഷ്കാല പ്രസിഡന്റ് ആണ്. സംഘടനയുടെ ആസ്ഥാന മന്ദിരം മദ്യ ശാലയാണെന്നുംഎ എം എം എ ഒരു ക്ലബാണെന്നും ഗണേഷ് കുമാറും വിമര്‍ശിച്ചിട്ടുണ്ട്.
എല്‍ഡിഎഫുമായി യാതൊരഭിപ്രായ വ്യത്യസവുമില്ലെന്നും കേരള കോണ്‍ഗ്രസ് (ബി) മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് നല്ല പരിഗണനയാണ് ലഭിച്ചത്. യു ഡി എഫുമായി ചര്‍ച്ച നടത്തി എന്ന വാര്‍ത്ത പച്ചകള്ളമാണെന്നും ഇതിനു പിന്നില്‍ ഐക്യ ജനാധിപത്യ മുന്നണിയിലെ ചില നേതാക്കാന്‍മാരാണെന്നും പാര്‍ടി ഉപനേതാവും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു